Thursday, November 28, 2013

നോബല്‍ സമ്മാനിതന്‍ മോ യാന്‍ - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം.


 മോ യാന്‍
അക്ഷരലോകത്ത്‌ അത്ഭുതം സൃഷ്ടിച്ച മോ യാനാണ്‌ ഈ വര്‍ഷത്തെ (2012) സാഹിത്യ നോബല്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. ചരിത്രവും വര്‍ത്തമാനവും പുരാവൃത്ത ങ്ങളും സംയോജിപ്പിക്കുന്ന വിസ്‌മയ സാഹിത്യ പ്രപഞ്ചമാണ്‌ മോ യാന്റെ സൃഷ്ടികള്‍. ചൈനയുടെ കഴിഞ്ഞ അരനൂറ്റാ ണ്ടിനെ അനാവരണം ചെയ്യുന്ന മോ യാന്റെ ചെറുകഥകളും നോവലുകളും സാഹിത്യ ലോകത്ത്‌ സൃഷ്ടിച്ച മാറ്റങ്ങളെ മുന്‍നിര്‍ത്തി യാണ്‌ പുരസ്‌കാരം ലഭിച്ചത്‌. ചൈനീസ്‌ പൗരത്വവുമായി ചൈനയില്‍ തന്നെ താമസിക്കുന്ന ഒരെഴുത്തുകാരനെ തേടി ചരിത്രത്തിലാദ്യമായാണ്‌ സാഹിത്യ നോബല്‍ പുരസ്‌കാരം എത്തുന്നത്‌. 2000ല്‍ ചൈനീസ്‌ വംശജനായ ഗയോ സിന്‍ജിയാ ണ്‌ പുരസ്‌കാര ജേതാവയതെങ്കിലും അദ്ദേഹം ഫ്രഞ്ച്‌ പൗരത്വം സ്വീകരിച്ചതിനാല്‍ പുരസ്‌കാരം ലഭിച്ചില്ല.

ജന്മനാടിനെ ഇതിവൃത്തമാക്കി ചൈനയുടെ ചരിത്രത്തെ വശകലനം ചെയ്യുന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക രചനകളും അര നൂറ്റാണ്ടായി ചൈനീസ്‌ സാഹിത്യത്തിലെ എഴുത്തുകാ രില്‍ മുന്‍നിരക്കാരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഭരണകൂടത്തെ നിര്‍ഭയനായി വിമര്‍ശിച്ചുപോരുന്ന ഒരു എഴുത്തുകാരനാണദ്ദേഹം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പലകൃതികളും നിരോധിച്ചിട്ടുണ്ടെ ങ്കിലും അദ്ദേഹത്തിന്റെ രചനാ വൈഭവം ഒന്നു കൊണ്ടു മാത്രം സ്വന്തം നാടുവിടേണ്ടി വന്നില്ല.

നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഭാഷകളി ലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സമകാലിക ചൈനീസ്‌ സാഹിത്യത്തില്‍ കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതും അദ്ദേഹത്തിന്റെ കൃതികളാണ്‌. 1987ലെ റെഡ്‌ സോര്‍ഗം, 1992ലെ റിപ്പബ്ലിക്‌ ഓഫ്‌ വൈന്‍ എന്നീ കൃതികളാണ്‌ അദ്ദേഹ ത്തെ ആഗോളതലത്തില്‍ ശദ്ധേയനാക്കിയത്‌. ഡിസം.10 ന്‌ സ്‌റ്റോക്‌ഹോമിലെ സ്വീഡിഷ്‌ അക്കാദമി ഹാളില്‍ വെച്ച്‌ പുരസ്‌കാരം സമ്മാനിച്ചു. 6.8 കോടി രൂപയാണ്‌ സമ്മാനത്തു ക.

1955ല്‍ ചൈനയിലെ സാധാരണ ഒരു കര്‍ഷക കുടുംബത്തില്‍ ആണ്‌ മോ യാന്റെ ജനനം. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. സാംസ്‌കാരി ക വിപ്ലവകാലത്ത്‌ പഠനം മതിയാക്കി ഗ്രാമത്തിലെ ഒരു വ്യവസായശാലയില്‍ ജോലിക്കു ചേര്‍ന്നു. 20ആമത്തെ വയസില്‍ ചൈനയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു. ആദ്യമായാണ്‌ തന്റെ ഗ്രാമത്തിനു പുറത്തു പോകുന്നത്‌ ഇതിനു ശേഷമാണ്‌. സാഹിത്യ ലോകവുമായി പരിചയപ്പെടുന്നത്‌ ഇക്കാലത്താണ്‌. 25ആമത്തെ വയസിലാണ്‌ ആദ്യത്തെ രചന പുറത്തുവരുന്നത്‌. അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍ക്ക്‌ സാഹിത്യലോകത്ത്‌ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സൈന്യത്തിന്റെ കള്‍ച്ചറല്‍ അക്കാദമിയുടെ കീഴിലുള്ള ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അദ്ദേഹത്തിന്‌ അധ്യാപക പദവി ലഭിക്കാന്‍ ഇത്‌ സഹായകമായി. 

ഗൊയാന്‍ മോയെ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. അദ്ദേഹം സ്വീകരിച്ച തൂലികാ നാമമാണ്‌ മോ യാന്‍ എന്നത്‌. ഇതിന്റെ അര്‍ത്ഥം മിണ്ടരുത്‌ എന്നാണ്‌. അഞ്ചുവര്‍ഷം കഴിഞ്ഞാണ്‌ മോ യാന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കൃതി പുറത്തു വരുന്നത്‌. 1987ലെ റെഡ്‌ സോര്‍ഗം എന്നതാണ്‌ ആ കൃതി. സാഹിത്യലോകത്ത്‌ ചര്‍ച്ച ചെയ്യപ്പെട്ടതിനേക്കാള്‍ ആ കൃതി ശ്രദ്ധിക്കപ്പെട്ടത്‌ ചലച്ചിത്ര ആവിഷ്‌കാരം വന്നതോടെ യാണ്‌. ആ വര്‍ഷത്തെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം കരസ്ഥമാക്കി. റെഡ്‌ സോര്‍ഗം പുറത്തുവന്നതോടെയാണ്‌ പാശ്ചാത്യ ലോകത്ത്‌ മോ യാന്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌.

1996ല്‍ പ്രസിദ്ധീകരിച്ച ബിഗ്‌ ബ്രസ്റ്റ്‌ ആന്റ്‌ വൈഡ്‌ ഹിപ്‌സ്‌ എന്ന പുസ്‌തകം ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയി രുന്നു. ലൈംഗികാതിക്രമങ്ങളുടെയും അജ്ഞതയുടേയും മായിക ലോകമായാണ്‌ ചൈനയെ അദ്ദേഹം കൃതിയില്‍ ചിത്രീകരിച്ചത്‌. ചൈനയില്‍ ഈ കൃതി നിരോധിച്ചെങ്കിലും ഇംഗ്ലീഷ്‌ ഉള്‍പ്പെടെ യുള്ള ഭാഷകളില്‍ അത്‌ ബെസ്റ്റ്‌ സെല്ലറായി. ചൈനയുടെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ മോ യാന്‍ന്റെ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. 

2009ല്‍ പ്രകാശനം ചെയ്‌ത ഫ്രോഗ്‌ എന്ന നോവല്‍ ഭരണകൂട ത്തിന്റെ കുടുംബാസൂത്രണ പദ്ധതികളെ രൂക്ഷമായി വിമര്‍ശി ക്കുന്നവയാണ്‌. ഇതുമൂലം രാജ്യത്തെ പല എഴുത്തുകാരുടെയും വിമര്‍ശനങ്ങള്‍ക്ക്‌ അദ്ദേഹം ഇരയാകേണ്ടി വന്നിട്ടുണ്ട്‌.

റെഡ്‌സോര്‍ഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട രചനകള്‍ ദി റിപ്പബ്ലിക്‌ ഓഫ്‌ വൈന്‍, ബിഗ്‌ ബ്രസ്റ്റ്‌ ആന്റ്‌ വൈഡ്‌ ഹിപ്‌സ്‌, ചേഞ്ച്‌, ഫ്രോഗ്‌ എന്നിവയാണ്‌. ഈ രചന കള്‍ക്കൊക്കെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഈ കൃതികള്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ വിവര്‍ത്തനമുണ്ടായതാണ്‌ അദ്ദേഹത്തിന്‌ ലോകമെങ്ങും സ്വീകാര്യത ലഭിക്കാന്‍ കാരണം.

No comments:

Post a Comment