Thursday, November 28, 2013

ജീന്‍ മൈക്കിള്‍ ബാസ്ക്യൂട്ട് : വരക്കാനറിയാത്ത ചിത്രകാരന്‍ - കെ എ ദേവദാസ്


നാം കേരളീയര്‍ ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെട്ട ദൃശ്യഭാഷക്ക് ഉള്ളില്‍ നിന്ന് ചിത്രങ്ങള്‍ കാണുന്നവര്‍ക്ക്,ജീന്‍ -മൈക്കിള്‍ ബാസ്ക്യൂട്ടിന്റെ നിയോ ഇമ്പ്രഷനിസ്റ്റ് ചിത്ര രചനയിലെ സ്വത്വ ബോധത്തെ കണ്ടെത്തുക വലിയ പ്രയാസമായിരിക്കും. പത്താം തരത്തില്‍ പഠനം നിര്‍ത്തി ഗ്രാവിറ്റ്‌ പെയിന്‍റിംഗ് ,ഷര്‍ട്ട് കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു ഇദ്ദേഹം തന്‍റെ ആത്മാവ് സ്വാംശീകരിച്ച കലയുടെ ഒരു ലഹരി നിറഞ്ഞ യാതൊരു നിര്‍ണയന ങ്ങളുമില്ലാത്ത കലയുടെ നിത്യമായ എല്ലാ ചിട്ടകളേയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് തന്‍റെ മനസ്സിന്‍റെ ആഴങ്ങളിലെ ഉള്‍വിളികള്‍ ചിത്ര തലത്തില്‍ കോറിയിടുകയാണ് ചെയ്തത്. ഇത് അമേരിക്കയുടെ അതിസമ്പന്ന തയുടെയും കണ്‍സ്യൂമറിസത്തിന്‍റെയും തലങ്ങളില്‍ വലിയ വിപ്ലവകരമായി ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ മാറുകയുണ്ടായി. അടുത്തയിടെ അമേരിക്കയിലെ സാമ്പി ഓക്ഷന്‍ സെന്‍ററില്‍ എട്ടു ദശലക്ഷം ഡോളറിനാണ് ഇദ്ദേഹത്തിന്‍റെ 'കുരിശിലേറ്റ ക്രിസ്തു 'എന്ന ചിത്രം വിറ്റുപോയത്. നൈറ്റ് ക്ലബ്ബില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പ്പോള്‍ സ്കെച്ച് ബുക്കില്‍ ചിത്രം വരക്കാന്‍ ആവശ്യപ്പെട്ട ജാമുകൊണ്ട് എന്തോ കോറിയിട്ട ചിത്രവും അയാള്‍ നിധി പോലെ സൂക്ഷിക്കുന്നത് ബാസ്ക്യൂട്ടിനെ കുറിച്ചുള്ള സിനിമയില്‍ നമുക്ക് കാണാം.

ഏഴു വയസ്സില്‍ തുടങ്ങിയ കോറലുകളുടെയും ചിഹ്നങ്ങളുടെയും അവകാള്‍ക്ക് ഇടയിലുള്ള രൂപങ്ങളിലൂടെ വളര്‍ന്നു വികസിച്ച ചിത്ര തലത്തില്‍ നിയോ ഇമ്പ്രഷനിസ്റ്റ് സമീപനവും തന്‍റെ പിന്‍ മുറക്കാരുടെ ശരീര നിറങ്ങളുടെ ഭാഷയെ നിര്‍ണയിക്കാം. പലപ്പോഴും ചിന്തയും കാഴ്ചയും പരിസ്ഥിതിയും സാമൂഹ്യ വ്യവഹാരങ്ങളും ഉല്‍പ്പാദന വിതരണങ്ങളുമായി ഇഴപിരിയാത്ത ബന്ധങ്ങള്‍ ഉള്ളവയായിരിക്കും. ഇമ്പ്രഷനിസ്റ്റ് ചിത്ര കലയുടെ തുടക്കക്കാരായ മാനെ തുടങ്ങി വാന്‍ഗോഗ് വരെയുള്ളവരുടെ ചിത്രങ്ങളില്‍ നിന്ന് നാം പ്രകൃതിയുടെ നേര്‍ കാഴ്ചയില്‍ മങ്ങിയതടങ്ങിയ ദൃശ്യതയും കാണുന്നു. പുതിയ വഴികള്‍ തേടിയുള്ള യാത്രയില്‍ നിയോ ഇമ്പ്രഷനിസം വേദനയുടെ അസന്തുഷ്ട ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇദ്ദേഹത്തിന്‍റെ 'സകള്‍ ' എന്ന ചിത്രത്തെ ഒരു തലയോട്ടി രൂപത്തിനപ്പുറം അതില്‍ ഒരു ചിത്ര ഭാഷ നമുക്ക് ദര്‍ശിക്കാം.

അത് കറുപ്പിന്റെയും വെളുപ്പിന്‍റെയും കൂടിചേരലുകള്‍ക്ക് ഉപരി ഇരു നിറങ്ങളുടെ സംയോജനവും ദര്‍ശിക്കാം. ബാസ്ക്യൂട്ടിന്റെ അമ്മയുടെ മാനസിക രോഗവും ഒരു തരം വിഭ്രാത്മകതയും ജീവിതത്തിന്‍റെ കുത്തഴിഞ്ഞ രീതികളും ലഹരികളുടെ ഉപയോഗവും മറ്റു പലതും ഈ കലാകാരന്‍റെ ദൃശ്യ ഭാഷയെ ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. വ്യവസ്ഥാപിത ചിത്ര രചനാ സംകേതങ്ങളേയും രീതികളെയും തന്‍റെ ചെറിയ യുക്തികൊണ്ട് നേരിടുകയും ചെയ്യുന്നു. ആന്‍ഡി വാര്‍ഹോളിന്റെ സൗഹൃദം സ്വീകരിക്കുകയും അദ്ദേഹത്തിന്‍റെ കണ്‍സ്യൂമറിസത്തിന്റെ രീതികളെ നിരാകരിക്കുകയും ചെയ്യുന്നു. മനസ്സിന്‍റെ ഉള്ളറകളിലെ അടങ്ങാത്ത ആവേശമായാണ് ചിത്രകലയെ ബാസ്ക്യൂട്ട് കണ്ടത്. 'ചൈല്‍ഡിഷ്‌ ' ചിത്ര രചനാ രീതിയുടെ വികാസമാണത്. അത്യന്തം ഗഹനമായ രൂപങ്ങളുടെ ഉള്‍വലിവുകള്‍ അവയുടെ ആത്തരിക ഭാവങ്ങള്‍ പ്രതിഫലി പ്പിക്കുന്നു. അവയിലെ ചിത്ര ഭാഷയിലെ പോരുളുകളുടെ സൂക്ഷ്മത അമേരിക്കന്‍ ജിവിതത്തില്‍ നീഗ്രോ വംശജരുടെ പിന്മുറക്കാരായ ക്രയോള്‍ വംശജരുടെ സാംസ്കാരിക തലത്തില്‍ കറുപ്പിന്‍റെ കറുപ്പുകലര്‍ന്ന തവിട്ടു നിറങ്ങളുടെയും സ്വാധീനം തലമുറകളായി ലഭിച്ചതാണ്. വര്‍ണാഭമായ ചിത്ര ഭാഷയില്‍ നിന്നും പിന്മാറി ,ദരിദയുടെ വാക്കുകളെ കടമെടുത്താല്‍ ഒരു പ്രത്യേക ഫ്രെയിമുകള്‍ തന്നെ സൃഷ്ടിച്ച് തനതു ശൈലിയുടെ മാസ്മരിക തലങ്ങളിലൂടെ ചിലപ്പോള്‍ വക്രതമാകുന്ന നേര്‍രേഖകള്‍ ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ചിത്ര സംകേതം. ആഫ്രിക്കയിലെ കറുത്തവന്റെ ഭാഷയായ ബാന്‍സു ഭാഷക്കും അപ്പുറം പ്രാചീന ആഫ്രിക്കന്‍ സാംസ്കാരിക പൈതൃകത്തില്‍ നിന്നും അമേരിക്കയുടെ പുത്തന്‍ ചിന്തകളുടെയും ലൈംഗീക അരാജകത്വത്തിന്റെയും പുത്തന്‍ ജീവിതശൈലിയുടെ കുത്തഴിഞ്ഞ ദൃശ്യങ്ങളുടെയും സൂക്ഷമതകള്‍ ചിത്ര ഭാഷയില്‍ തന്‍റെ പിന്‍ബലമായി നിര്‍ത്തി യിട്ടുണ്ടെന്നു കാണാം.

ക്യാന്‍വാസില്‍  നിശ്ചിത തലത്തില്‍ രൂപപ്പെടുന്ന ചിത്രങ്ങളുണ്ട് .ക്യാന്‍വാസ് പൂര്‍ണമായും ഉപയോഗപ്പെടുത്താതവയുമുണ്ട്. അവ്യക്ത രൂപങ്ങളുടെ നിര്‍മ്മിതിയില്‍ തനതു സംസ്കാരത്തിന്‍റെ കൈവഴികളില്‍ നിന്നും സ്വാംശീകരി ക്കപ്പെട്ടതാനെന്നു ബോധ്യമാകും. ഒരു വസ്തുവിന്‍റെ യഥാര്‍ഥ രൂപത്തിലേക്ക് എത്താതെ അതിന്‍റെ ചില സ്വഭാവങ്ങള്‍ സ്വാംശീകരിക്കുകയും എന്നാല്‍ അവയുടെ രൂപങ്ങളുടെ ഇരുണ്ട വര്‍ണങ്ങള്‍ ചേര്‍ത്ത് ദര്‍ശനാത്മകത പുലര്‍ത്തുകയും ചെയ്യുന്നു. രേഖകളുടെ വിന്യാസത്തില്‍ ചിത്രകാരന്‍ തന്‍റെ നിറങ്ങളോടുള്ള സ്വതസിദ്ധമായ രീതികള്‍ പിന്തുടരുകയും കറുപ്പിന്‍റെ പ്രത്യയ ശാസ്ത്ര ത്തിന്‍റെ പിന്‍ബലം നേടുകയും ചെയ്യുന്നു. ആഫ്രിക്കന്‍ സംസ്കൃതിയുടെ പിന്മുറക്കാരനായ അച്ഛന്‍ ജെറാള്‍ട് ബാസ്ക്യൂട്ടും അമ്മ മട്ടില്‍ടാ ബാസ്ക്യൂട്ടും ഹെയ്തിയിലെ ജീവിതാനുഭവങ്ങളിലൂടെ നടന്നവര്‍ക്ക് അമേരിക്കയുടെ മണ്ണിലും തങ്ങളുടെ മകന്‍റെ ദൃശ്യ ബോധത്തില്‍ കറുപ്പും കരുത്തു പകരുന്നതില്‍   അഭിമാനമുള്ളവരാണ്.

No comments:

Post a Comment