Thursday, November 28, 2013

മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി : ഫ്രഞ്ച് കാര്‍ടൂണിസ്റ്റ് പ്ലന്റു.


പ്രസിദ്ധ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് ഴാങ് പ്ലന്തര്‍റ്യൂ എന്ന 'പ്ലന്റു',ശൈലിയില്‍ മൗലികതയും വരയില്‍ ചിരിയുടേയും ചിന്തയുടേയും ബന്ധുത്വവുമുള്ള കലാകാരനുമാണ്. മനുഷ്യാവകാശ സംരക്ഷണ നിലപാടുകളില്‍ ഉള്ള കക്ഷിപരതയാണ് ഈ കലാകാരനെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. അധികാരത്തിന്റെ നീതിരഹിതമായ അടിച്ചമര്‍ത്തലുകളെ ചെറുക്കാന്‍ തൂലിക സമരായുധമാക്കിയ പ്ലന്റു സമാധാനം പുലരുന്നതിനായി കാര്‍ട്ടൂണുകള്‍ വരക്കുന്നരുടെ ഐക്യമുന്നണിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. പ്ലന്റു വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ തന്നെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ളതായിരുന്നു. 1972 ഒക്‌ടോബര്‍ 1 ന് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഇപ്പോഴും വരക്കുന്ന  'ലെ മൊണ്ടെ' പത്രത്തില്‍ തന്നയാണ്.


വന്‍പ്രഹരശേഷിയുള്ള ആശയങ്ങള്‍ പ്രസരിപ്പിക്കാന്‍ ശേഷിയുള്ളത് കവികള്‍ക്കും കലാകാരന്മാര്‍ക്കുമാണെന്ന വിവരം മറ്റാരേക്കാളും ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് അധികാരം തന്നെയാണ്. അപാദാനങ്ങള്‍ പാടുന്നവരെ കവി-കലാകാരന്മാരായി അധികാരം പോലും പരിഗണിക്കാറില്ല. ഇവിടെ ഒരു മേധാവി പട്ടാളക്കാര്‍ക്ക് ആയുധങ്ങള്‍ പരിചയപ്പെടുത്തിക്കൊ ടുക്കുന്നതിനിടെ വന്‍ പ്രഹരശേഷിയുള്ള ആയുധമായി ചൂണ്ടിക്കാണിക്കുന്നത് ഒരു പേനയാണ്. അതിനെയാണ് ഭയക്കേണ്ടതും പ്രതിരോധിക്കേണ്ടതും. മറ്റൊരു രചനയില്‍ അധികാരത്തിന് അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത കരുത്ത് തൂലികക്ക് ഉണ്ടെന്ന് പ്ലന്റു പ്രഖ്യാപിക്കുന്നു. വായടക്കാന്‍ പറ്റാത്ത വിധം ഒരു മുതലയെ പേന ഇരുവശം കൊണ്ടും പ്രതിരോധിക്കുകയാണ്.  

പേനയെടുക്കുമ്പോള്‍ തന്നെ തിരിച്ചടികള്‍ തുടങ്ങുന്നുവെന്ന് പ്ലന്റു ഓര്‍മ്മപ്പെടുത്തുന്നു. വര പൂര്‍ത്തിയാക്കാതെ പിന്‍മടങ്ങുകയോ പിടിക്കപ്പെടുകയോ ചെയ്‌തേക്കാം. അതിനാല്‍ പേനതന്നെ കലാകാരന്റെ ശത്രു. അത് ഉപയോഗിക്കാതിരിക്കുക.       കീഴടങ്ങുക. അല്ലെങ്കില്‍  ഈ തിരിച്ചറി വില്‍ നിന്നുകൊണ്ടുവേണം സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കാന്‍. ഒരു പെന്‍സിലി ന്റെ കടതന്നെ സൂക്ഷ്മ ദര്‍ശിനിയായി രൂപപ്പകര്‍ച്ച നേടിയിരി ക്കുന്നത് ശ്രദ്ധിക്കുക. മറ്റൊരു വരയിലും ഈ കഴുകന്‍ കണ്ണുകള്‍ പെന്‍സില്‍ മുന യിലേക്ക് ഉന്നം വെക്കുന്നുണ്ട്. പെന്‍സില്‍ മുനയില്‍ വെള്ളരിപ്രാവും കടക്കല്‍ കഴുകനുമിരിക്കുന്ന രചന ശ്രദ്ധിക്കുക.

ഈ പേന/പെന്‍സില്‍ തന്നെയാണ് പ്ലന്റു രചനകളില്‍ സ്വയം പ്രതിനിധാ നമാകുന്നത്. ഒലിവിലത്തണ്ടു കൊത്തിയ വെള്ളരിപ്രാവിന്റെ ശരീരത്തിന്റെ ഭാഗമായിത്തന്നെ പെന്‍സിലേന്തിയ കൈകള്‍ ചേര്‍ത്തുവരച്ചപ്പോള്‍ സമാധാ നത്തിന്റെ സ്വന്തം പ്രതിനിധിയായി മാറാന്‍ പ്ലന്റുവിന് കഴിയുന്നുണ്ട്. അതുപോലെ മതവും അധികാരവും പരസ്പരം ഏറ്റുമുട്ടിയാല്‍ പ്പോലും ഈ പേനയെ സംശയത്തോടെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ഐക്യപ്പെടുന്നു.

ഒരു എലിയും കൂടി പ്ലന്റുവിന്റെ പ്രതിനിധാനത്തെ പങ്കുവെക്കുന്നുണ്ട്. എത്ര കരുത്തരായ അപര സ്വത്വത്തേയും കബളിപ്പിക്കാന്‍, കണ്‍മുന്നില്‍ നിന്ന് അപഹരിക്കാന്‍ എലിക്ക് അപാരമായ ഒരു കഴിവു തന്നെയുണ്ട്. ചെറുതെന്ന വിചാരം എലിക്ക് തോന്നിയിട്ടുപോലുമുണ്ടാവില്ല.ഈ സവിശേഷതയാവാം എലിയെ കഥാപാത്രമാക്കിക്കൊണ്ട് സ്വയം പ്രഖ്യാപിക്കാന്‍ പല കാര്‍ട്ടൂണി സ്റ്റുകള്‍ക്കം പ്രേരണയാകുന്നത് പെന്‍സിലെറിഞ്ഞു കൊള്ളിച്ച് പ്ലന്റുവിന്റെ എലി അധിനിവേശത്തേയും അധികാരത്തേയും ഫാസിസത്തേയും ഒരേപോലെ പ്രതിരോധിച്ചിരിക്കുന്നു. പെന്‍സില്‍ എലി പ്രാവ് ത്രയത്തോടൊപ്പം സ്വയം വന്നുകൊണ്ട് സമാധാനത്തിന്‍റെ  കാവലാളാവാന്‍ പ്ലന്റു ചില വരകളില്‍ തൂലികയെടുത്തിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി തുടങ്ങിയ പ്ലന്റു സാക്ഷാല്‍ ഹെര്‍ജിന്റെ-ടിന്‍ ടിന്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ്-അടുത്ത് പടംവര പഠിക്കുന്നതിനായി ബ്രസല്‍സിലെത്തി. തിരിച്ചുവന്ന് ലെ മൊണ്ടെയില്‍ ചേര്‍ന്ന ശേഷവും 'ഫോസ്ഫര്‍' എന്ന പത്രത്തിലും വരച്ചു. 'ലെ എക്‌സ്പ്രസ്' എന്ന പത്രത്തിനു വേണ്ടി ഒരു ആഴ്ചക്കോളവും വരച്ചു. യാസര്‍ അരാഫത്തിനേയും ഷിമോണ്‍ പെരസിനേയും ഒരേ പടത്തില്‍ വരച്ചതിന് 'റെയര്‍ ഡോക്യുമെന്റ് അവാര്‍ഡും' ലഭിച്ചു.2006 ല്‍ തന്റെസ്വപ്നപദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിന് കോഫി അന്നനെ സമീപിച്ചു. അതിന്റെ  ഫലമായി ഒരു വലിയപറ്റം കാര്‍ട്ടൂണിസ്റ്റുകളെ സംഘടിപ്പിച്ചുകൊണ്ട് 'കാര്‍ട്ടൂണിങ് ഫോര്‍ പീസ്' എന്ന സംഘടന രൂപീകരിക്കാന്‍ പ്ലന്റുവിന് സാധിച്ചു. യുനെസ്‌കോ പുറത്തിറക്കിയ ലെ ലെവിന്റെ 'മനുഷ്യാവകാശങ്ങള്‍ ചോദ്യങ്ങളും ഉത്തരങ്ങളും'  എന്ന പുസ്തകത്തിന്റെ കവര്‍പേജുള്‍പ്പെടെ വരകള്‍ പ്ലന്റ്രുവിന്റേതായിരുന്നു. ഇപ്പോഴും ലെ മൊണ്ടെയില്‍ത്തന്നെ വരകള്‍ തുടരുന്നു. 

No comments:

Post a Comment