ഹാസ്യചിത്രരചനാ സമ്പ്രദായമായ കാര്‍ട്ടൂണിന് ഒരു രീതിശാസ്ത്രം രൂപപ്പെട്ടു വന്നിട്ടുണ്ട്. അച്ചടി മാധ്യമം, ഇന്റര്‍ നെറ്റ് മീഡിയ,സെമിനാറുകള്‍ തുടങ്ങിയവയിലൂ ടെയൊക്കെ അതിന്റെ പാഠങ്ങള്‍ പഠിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും എത്തുന്നു. നിരവധി സംഘടനകള്‍ ലോകത്ത് എമ്പാടും പ്രവര്‍ത്തിക്കുന്നു. ഉന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും അതിന് സംഘടനകളുണ്ട്. 1984-ല്‍ രൂപീകരിച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് കേരളത്തിലെ ഈ രീതിശാസ്ത്രത്തിന്റെ പ്രചാരകര്‍. ശിവറാം രചിച്ച കാര്‍ട്ടൂണ്‍ പാഠങ്ങള്‍ എന്നപുസ്തകം, ബുള്ളറ്റിന്‍,
വെബ്‌സൈറ്റ്, ശില്‍പശാലകള്‍ തുടങ്ങിയവയിലൂടെ അതിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് കോരളകാര്‍ട്ടൂണ്‍ അക്കാദമി മുന്നോട്ടുപോകുന്നു.
ഇന്ത്യന്‍ കാര്‍ട്ടൂണിലെ മറ്റൊരു ലെജണ്ട് ആയ ആര്‍.കെ.ലക്ഷ്മണിന്റെ പാഠങ്ങള്‍ പരക്കെ സ്വീകാര്യത നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റിനുവേണ്ട കഴിവുകള്‍ മൂന്നാണ്.നിരീക്ഷക്കാനുള്ള കഴിവ്, വരക്കാനുള്ളകഴിവ്, പരിഹസിക്കാനുള്ള കഴിവ്. ഇവ മൂന്നും ചേരാതെ ഒരു കാര്‍ട്ടൂണിസ്റ്റ് വിജയിക്കുകയില്ല. ആദ്യകാലത്ത് പടംവരക്കാന്‍ കഴിവില്ലാത്തവന്റെ വിഷമം തീര്‍ക്കലാണ് കാര്‍ട്ടൂണ്‍ എന്ന് അതിനെ പരിഹസിച്ചിരുന്നു. എന്നാല്‍ എല്ലാ നല്ല ചിത്രകാരന്മാരും കാര്‍ട്ടൂണിസ്റ്റല്ല, എല്ലാ നല്ല കാര്‍ട്ടൂണിസ്റ്റുകളും ചിത്രകാരന്മാരുമല്ല എന്നുതെളിയിക്കപ്പെട്ടതോടെ അതിന്റെ വിമര്‍ശകര്‍ അടങ്ങി. ആളുകളുടെ വൈകല്യം വരച്ചുവെക്കുന്നത് കാര്‍ട്ടൂണിക മര്യാദയല്ല, അത് കാര്‍ട്ടൂണിക ആഭാസമാണ്. വൈകല്യം മറക്കുക എന്നത് ചിത്രകലയില്‍ ഒരു രീതിയല്ലെങ്കില്‍ പോലും ആദ്യകാല ചിത്രകാരന്മാര്‍ അതിന് വഴങ്ങേണ്ടി വന്നിട്ടുണ്ട് (കൊട്ടാരം ചിത്രകാരന്മാരെയാണ് ഉദ്ദേശിച്ചിട്ടുള്ളത്) നിരീക്ഷണത്തിലെ കൃത്യത പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. വരക്കാനുള്ള കഴിവ് പരിശീലനത്തിലൂടെ അഭിവൃദ്ധിപ്പെടുത്താം.
കാര്‍ട്ടൂണിന് കാരിക്കേച്ചര്‍ എന്ന ഒരു പിവുണ്ട്. കാര്‍ട്ടൂണ്‍ ഹാസ്യ ചിത്രീകരണവും കാരിക്കേച്ചര്‍ ഹാസ്യ ചിത്രവുമാണ്. രാഷ്ട്രീയ കാര്‍ട്ടൂണ്‍, സാമൂഹ്യ കാര്‍ട്ടൂണ്‍, പ്രതിഷേധാത്മക കാര്‍ട്ടൂണ്‍ എന്നിങ്ങനെ കാര്‍ട്ടൂണിനെ വീണ്ടും തിരിക്കാം. ഈ കാര്‍ട്ടൂണുകളൊക്കെയും അത് രചിക്കപ്പെടുന്ന കാലത്ത് അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയാലേ പില്‍ക്കാലത്ത് ആസ്വദിക്കാന്‍ കഴിയൂ. പത്രമാസികകളിലെ വാര്‍ത്താ ലോഖനത്തോടോ, റിപ്പോര്‍ട്ടിങ്ങിനോടോ ഒപ്പമാണ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരക്കുന്നത്. അത് കൂടുതല്‍ വിമര്‍ശനാത്മകമാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ ഭരണ വൈകല്യങ്ങളെയാണ് വിമര്‍ശന വിധേയമാക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറാണ് ഇതിന് ഉദാഹരണം.ശങ്കര്‍ നഹ്രുവിനെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ ഇന്ന് ആസ്വദിക്കണമെങ്കില്‍ അതിനിടയാക്കിയ സംഭവം എന്തെന്ന് മനസ്സിലാക്കി യാലേ പറ്റൂ. സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പില്ലാ യ്മക്ക് ഭരണകര്‍ത്താക്കള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നിരിക്കിലും. സമൂഹത്തിലെ അഴിമതിയേയും അക്രമത്തേയും ഹാസ്യത്തിന്റെ കണ്ണിലൂടെ നിരീക്ഷിച്ചു വിമര്‍ശിക്കുന്ന വരകളാണ് സാമൂഹ്യ കാര്‍ട്ടൂണുകളെ വേര്‍തിരിക്കുന്നത്. ആര്‍.കെ.ലക്ഷ്മണ്‍ തന്നെയാണ് ഇതില്‍ മുന്‍പന്‍. ചുറ്റുപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ലെങ്കില്‍ സാമൂഹ്യ കാര്‍ട്ടൂണുകളുടെ ആസ്വാദനകാലം കുറച്ചുകൂടി നീളും. പൈപ്പിനുള്ളില്‍ താമസമാക്കിയിട്ടുള്ള തെരുവുജീവിതങ്ങളെ ആര്‍.കെലക്ഷമണ്‍ വരച്ചിട്ടുണ്ട്. ഇന്ന് ആസ്ഥിതി മാറിയിട്ടില്ലെങ്കില്‍ അതിലെ വിമര്‍ശനാത്മക ഹാസ്യം ആസ്വദിക്കുന്നതിന് കുഴപ്പമൊന്നുമില്ല. നേരേമറിച്ച് ആ സ്ഥിതി മാറിയിട്ടുണ്ടങ്കില്‍ അങ്ങനെ വരക്കാനിടയായ സാഹചര്യ ത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ആസ്വദിക്കാന്‍ പറ്റില്ല. മൂന്നാമത്തെ പരിവായ പ്രതിഷേധാത്മക കാര്‍ട്ടൂണുകളാകട്ടെ യുദ്ധം പോലെയുള്ള ആഗോള ദുരന്തങ്ങള്‍ക്കെതിരായി ലോകമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനായി രചിക്കപ്പെടുന്നവയാണ്. വിയറ്റ്‌നാം യുദ്ധകാലത്ത് ഇത്തരം ഒരുപാട് കാര്‍ട്ടൂണുകള്‍ പിറന്നു. യുദ്ധകാല കെടുതികളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം കാര്‍ട്ടൂണുകളും ആസ്വദിക്കാന്‍ കഴിയില്ല.
കാര്‍ട്ടൂണുകള്‍ സമൂഹത്തിന്റെ ചിത്രീകരണമാണെങ്കില്‍ കാരിക്കേച്ചര്‍ വ്യക്തിയുടെ ചിത്രണമാണ്. വ്യക്തിയെ നേരേ വരച്ചാല്‍ അത് സ്‌കെച്ച്, വ്യക്തിത്വത്തെ ഹാസ്യാത്മകമായി വരച്ചാല്‍ അത് കാരിക്കേച്ചര്‍.കാര്‍ട്ടൂണില്‍ വരക്കാന്‍ പാടില്ലാത്ത വ്യക്തിത്വങ്ങളുണ്ട്. കാരണം അവര്‍ വിമര്‍ശനാതീത രായതുകൊണ്ടു തന്നെ.പ്രസിഡന്റ്, ജഡ്ജിമാര്‍, പുണ്യാത്മാക്കള്‍ ഇവരാണ് വിമര്‍ശനാതീതര്‍. കാരിക്കേച്ചറില്‍ ഇവരേയും വരക്കാം.കാരണം അത് വ്യക്തി ചിത്രണമാണ്, വിമര്‍ശനമല്ല. മദര്‍ തെരേസയെ വിവിധ കാരിക്കേച്ചറി സ്റ്റുകള്‍ വരച്ചിരിക്കുന്നതു നോക്കുക. എന്നാല്‍ ഒരു കാര്‍ട്ടൂണിസ്റ്റും മദര്‍ തെരേസയെ വരച്ചിട്ടില്ല. കാരിക്കേച്ചര്‍ വരയുടെ രീതിയനുസരിച്ച് 80 ശതമാനം തലയും 20 ശതമാനം മറ്റു ഭാഗവുമായിരിക്കും. അവരുടെ വലിയ മനസ്സിനെ ആദരിക്കുന്നതിനാണ് തല ഇങ്ങനെ സ്ഥൂലീകരിക്കു ന്നത്.
നര്‍മ്മത്തിന്റെ പ്രയൊഗവും മൂന്നു വിധത്തിലാണ് സംഭവിക്കുക. ഉത്തമം, മധ്യമം, അധമം എന്നിങ്ങെ. ആരെ ഉദ്ദേശിച്ച് വിമര്‍ശിക്കുന്നുവോ അയാള്‍ക്കു കൂടി ചിരി വന്നാല്‍ അത് ഉത്തമം. ഉദ്ദേശിക്കപ്പെട്ട ആള്‍ക്കും അയാളെ അനുകൂലിക്കുന്നവര്‍ക്കും അത് ആസ്വദിക്കാനായില്ലെങ്കില്‍ അത് മധ്യമം. മൂന്നാമത്തെ, അധമം വരക്കുന്ന ആള്‍ ദുരുദ്ദേശത്തോടുകൂടി ചെയ്യുന്നതാണ്. അത് പ്രധിഷേധത്തിന് ഇടയാക്കും. ചിലരിര്‍ ഇത്തരം കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ടെങ്കിലും അധികം ആരും അതിന് മുതിരാറില്ല. കാര്‍ട്ടൂണില്‍ ഹാസ്യം പ്രയോഗിക്കുന്നതിലെ അധമ രീതിപോലെ തന്നെ അത് ദുരുദ്ദേശ ത്തോടെ പുനപ്രസിദ്ധീകരിക്കുന്നതും അധമപ്രവൃത്തിയാണ്. പ്ലസ് ടു പാഠപുസ്തകത്തിലെ ശങ്കര്‍ വരച്ച, അംബേദ്കര്‍ ഭരണഘടന തയ്യാറാക്കാന്‍ എടുത്ത കാലതാമസത്തെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ചേര്‍ത്ത പ്രവൃത്തി അധമമായത് അങ്ങനെയാണ്. അംബേദ്കര്‍ ഭരണഘടന രചിക്കാന്‍ കാലതാമസമെടുത്തിരിക്കാം. അതിനെ 1948-ല്‍ ശങ്കര്‍ വിമര്‍ശിച്ചു വരച്ചു. അംബേദ്കര്‍ അന്ന് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം അത് ആസ്വദിച്ചോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നം. അത് പത്രപ്രവര്‍ത്തനത്തിലെ ഒരു വ്യവഹാരമാണ്. വിമര്‍ശിച്ചാലും ഇല്ലെങ്കിലും കാലതാമസം എടുത്തതിന് കാരണങ്ങളുണ്ട്. പല നിര്‍ദ്ദേശങ്ങളും പരിശോധിക്കേണ്ടതായിട്ടുണ്ട്. സംസ്‌കൃതം ദേശീയ ഭാഷ ആക്കണമോ എന്ന് അംബേദ്കര്‍ ആ കാലത്ത് ചോദിച്ചതാണ്. നെഹ്രുവിനാണ് അതില്‍ താല്പര്യമില്ലാതിരുന്നത് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങിനെ ഒട്ടേറെ. പക്ഷേ പാഠപുസ്തകത്തിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത് ഭരണഘടനയേക്കുറിച്ചാണോ അതോ അത് തയ്യാറാക്കാന്‍ വേണ്ടിവന്ന കാലതാമസത്തിനുള്ള കാരണങ്ങളേക്കുറി ച്ചാണോ? ശങ്കറിന്റെ ആ കാര്‍ട്ടൂണ്‍ കണ്ടാലറിയാം അതില്‍ ഭരണഘടനയേയല്ല വിമര്‍ശിക്കുന്നത്, അതിന് എടുത്ത താമസത്തേയാണ്.പാഠനം പത്രപ്രവര്‍ത്തന ത്തിന്റെ നിലവാരത്തിലാണോ നടക്കേണ്ടത്? ഇനി ഭരണഘടനയെ വിമര്‍ശിക്കുനിനല്ലെങ്കിലും അവിടെ എന്തിനാണ് ഒരു കാര്‍ട്ടൂണ്‍?അംബേദ്കറു ടെ സ്‌കെച്ച്, എഴുതിത്തയ്യാറാക്കിയ ഭരണഘടന പ്രസിഡന്റിന് കൈമാറുന്ന പെയിന്റിങ്ങന്റെ പകര്‍പ്പ് എന്നിവ ചേര്‍ക്കാമല്ലോ. ദുരുദ്ദേശപൂര്‍വ്വമല്ലെങ്കില്‍ ഇങ്ങനെയൊരു ചിന്തയാണ് പാഠപുസ്തകം തയ്യാറാക്കിയവരില്‍ ഉണ്ടാവേണ്ടിയിരുന്നത്. കാര്‍ട്ടൂണ്‍ ചേര്‍ത്ത ഈ പാഠഭാഗം ഉള്‍ക്കൊള്ളുന്ന കുട്ടിയിലുണ്ടാവുക, ഭരണഘടനാ നിര്‍മ്മാണം അങ്ങേയറ്റം അലംഭാവത്തോടെ നടന്ന ഒരു പ്രക്രിയയാണെന്നും അതിനെ ആ ഗൗരവത്തോടെ കണ്ടാല്‍ മതി എന്നുള്ള ധാരണയാണ്.
ചരിത്ര പാഠപുസ്തകത്തില്‍ നെഹ്രുവിനെ ഒഴിവാക്കുമോ? ആദ്യത്തെ പ്രധാനമന്ത്രിയാണല്ലോ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രു. ഇവിടെ നെഹ്രുവിന്റെ ഭരണവാകല്യങ്ങളെ വിമര്‍ശിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചേര്‍ക്കുമോ? കാര്‍ട്ടൂണിലൂടെ നെഹ്രുവിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് ശങ്കര്‍ തന്നെയാണ്. ഇവിടെ ശങ്കറിന്റെ ഒരു കാര്‍ട്ടൂണ്‍ ചേര്‍ത്താല്‍ എന്താണ് സംഭവിക്കുക. നെഹ്രു കഴിവുകെട്ടൊരു ഭരണാധികാരി യായിരുന്നുവെന്ന് പഠിതാക്കള്‍ ധരിക്കും.അതാണോ ഇവിടെ പാഠ്യ ചര്യോദ്ദേശ്യം? എന്നാല്‍ പാഠഭാഗത്ത് ഒരു ഭരണാധികാരിയുടെ കോട്ടങ്ങള്‍ മറച്ചുവോക്കണോ? മറച്ചുവെക്കരുത്. വിവരിക്കണം. വിമര്‍ശിക്കരുത്. വിവരണം വസ്തുനിഷ്ഠമായിരിക്കണം. അതാണ് പാഠപുസ്തകത്തില്‍ അവലംബിക്കേണ്ടത്. വിമര്‍ശനം പത്രപ്രവര്‍ത്തനത്തിന്റെ രീതിയാണ്.അത് ആത്മനിഷ്ഠമാണ്. അത് എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നന്നില്ല. പലരിലും വ്യത്യസ്തമായിരിക്കും. ഈ രീതി അവലംബിച്ചാല്‍ പാഠ്യചര്യോ ദ്ദേശ്യം പാളിപ്പോകും.
പത്രലേഖനവും റിപ്പോര്‍ട്ടിംങും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കുടുതല്‍ വ്യക്തമാവുമന്ന് തോന്നുന്നു. പത്രലേഖകന്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിവരിക്കുന്നയാളാണ്. റിപ്പോര്‍ട്ടര്‍ ആത്മനിഷ്ഠമായി വിമര്‍ശിക്കുന്നയാളും. ഉദാഹരണത്തിന് ഒരു സ്ഥലത്ത് സമരക്കാര്‍ക്ക് നേരേ പൊലീസ് വെടിവെയ്പുണ്ടായി എന്നുവെക്കുക. പത്രലേഖകന്‍ അത് വസ്തുനിഷ്ടമായി വിവരിച്ചെഴുതും. റിപ്പോര്‍ട്ടര്‍ അത് മനോധര്‍മ്മമനുസരിച്ച് (അവാസ്തവമെന്നല്ല) റിപ്പോര്‍ട്ടുചെയ്യും, 'പൊലീസ് സംയമനം പാലിച്ചിരു ന്നെങ്കില്‍ ഈ നടപടി ഒഴിവാക്കാമായിരുന്നു' എന്നിങ്ങനെ. മനോ ധര്‍മ്മ മനുസരിച്ചുള്ള വിമര്‍ശനാത്മ സമീപനം പലരിലും വ്യത്യസ്തമായിരി ക്കുന്നതിനാലാണ് ഈ വാര്‍ത്തയെ സംബന്ധിച്ച റിപ്പോര്‍ട്ടിംഗ് പല പത്ര ങ്ങളിലും വ്യത്യസ്തമായി കാണുന്നത്. പത്രലേഖനത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല. ഇതിനുപുറമേയാണ് റിപ്പോര്‍ട്ടിംങില്‍ 'പത്ര'ത്തിന്റെ താല്‍പര്യം സ്വാധീനിക്കുക എന്നത്. അതിന്റെ ഉദ്ദേശ്യം വേറെയാണ്.ആ താല്‍പര്യമാണ് അംബേദ്കറുടെ നടപടിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍, തികച്ചും വസ്തുനിഷ്ഠമായിരിക്കേണ്ട പാഠഭാഗത്ത് ചേര്‍ത്ത് വികലമാ ക്കിയതിലൂടെ സംരക്ഷിക്കപ്പെട്ടത്.
എന്നാല്‍ വിമര്‍ശനം എന്ന വ്യവഹാരരൂപം തള്ളിക്കളയോണ്ടതോ തരംതാണതോ അല്ല.അത് സദുദ്ദേശ്യപരമായിരിക്കണമെന്നുമാത്രം.(പത്രലേഖനത്തിന് ആകെ ഒരുദ്ദേശ്യമേയുള്ളൂ. ഒരിക്കലും അത് മറു തരത്തില്‍ പ്രയോഗിക്കാന്‍ പറ്റില്ല)നിരൂപണത്തിന്റെ പിരിവുകളാണ് വിമര്‍ശനം, ആരാധന, ആസ്വാദനം ധ്യാനം എന്നിവ. ഇതില്‍ വിമര്‍ശനം 'ചാരം' പോലെ യാണ്. കൈകാര്യം ചെയ്യാന്‍ അറപ്പുള്ള ചാരം.പക്ഷെ അതുകൊണ്ട് ഒട്ടുവിളക്ക് ഒന്നു തേച്ചുനോക്കൂ, സ്വര്‍ണം പോലെ തിളങ്ങും! ഇവിടെ വിമര്‍ശിക്കപ്പെടുന്നവ്യക്തി ആ വിമര്‍ശനത്തിലെ പ്രയോഗങ്ങള്‍ സ്വീകരി ക്കാന്‍ തയ്യാറാവുകയും വേണം. എന്നാല്‍ അംബേദ്കറുടെ കാര്യത്തില്‍ കാലതാമസം എടുത്തത് വീഴ്ചയാണെന്നു വന്നാലും അത് ഇനി പരിഹരിക്കപ്പെടുക സാധ്യമല്ലല്ലോ.ചാരം പുരണ്ട കറുത്ത കൈകളുമായി പാഠംപുസ്തക കമ്മിറ്റി ഈ കടുകൈ ചെയ്തത് എന്തിനാണെന്നത്, എങ്ങനെ നോക്കിയാലും അതിന് ഒരു ഉത്തരമേയുള്ളൂ,ഭരണഘടനാ ശില്‍പിയെ അവഹേളിക്കുക എന്നതു തന്നെ.
കേരള ചരിത്രത്തെ സംബന്ധിച്ച പാഠഭാഗത്ത് ഇം.എം.ശങ്കരന്‍ നമ്പൂതിരി പ്പാടിനെ ഒഴിവാക്കില്ലല്ലോ. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആയിരുന്നല്ലോ അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണനടപടികളെ കുറിച്ച് കൂടുതല്‍ അറിവ് പകരുവാന്‍ ഉതകുന്ന ബോധനപ്രക്രിയ എന്ന നിലയില്‍ അദ്ദേഹത്തെ വിമര്‍ശി ക്കുന്ന ഒരു കാര്‍ട്ടൂണ്‍ പാഠപുസ്തക കമ്മറ്റി പാഠഭാഗത്ത് ഉള്‍പ്പെടുത്തുമോ? മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അദ്ദേഹ മെടുത്ത നിലപാടുകളെ വിമര്‍ശിച്ച് ഒരുപാട് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ പാഠപുസ്തക കമ്മറ്റിക്ക് കൈ പൊള്ളും. അംബേദ്കറുടെ കാര്യത്തില്‍ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണമുണ്ട്, അംബേദ്കര്‍ ദളിതനാണ്. ദളിതന്‍ എത്ര ഉന്നതനായാലും എന്നു ജീവിച്ചിരുന്നയാളാ ണെങ്കിലും ശരി, അവന്റെമേല്‍ മാലിന്യം ചൊരിഞ്ഞാല്‍ ആരും ചോദിക്കാന്‍ വരില്ലെന്ന നൂറ്റാണ്ടുകളായുള്ള സവര്‍ണ ദാര്‍ഷ്ട്യം കൃത്യമായി പ്രവര്‍ത്തിച്ച താണ് അത്.